Friday, March 7, 2008

ഇടതുപക്ഷം, അഥവാ?

നേപ്പാള്‍ മുതല്‍ കൊച്ചിവരെ മാവോ തീവ്രവാദികളുടെ അഴിഞ്ഞാട്ടം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെകൂടെ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ചൈന ഭായ്‌, ഭായ്‌, എന്നു ഉറക്കത്തിലും, ഊണിലും മന്ത്രിച്ചു കഴിയുന്ന നമ്മുടെ സഖാക്കള്‍, മാവോയിസ്റ്റുകളെ പല രീതിയിലും സഹായിക്കുന്ന ചൈനയുടെ കപട നാടകം മനസ്സിലാക്കുവാന്‍ കഴിയുന്നില്ല എന്നത്‌ കമ്യൂണിസ്റ്റ്ക്കാരുടെ രാജ്യസ്നേഹത്തെ ചേദ്യം ചെയ്യുകയാണ്‌.
ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായി മാറുകയാണ്‌, അപകടകരമായ ഈ മാറ്റത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കുയാണ്‌., അഥവാ ഇടതുപക്ഷത്തെ ഭയന്നിട്ടായിരിക്കണം.
സംഘപരിപാറിന്റെ സ്വാധീനമില്ലാത്ത പ്രദേശങളിലാണ്‌ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രം എന്നകാര്യം നമ്മള്‍ വിസ്മരിച്ചുകൂട. മാവോയിസ്റ്റ്കള്‍ വേണ്ടി " വാ" തുറക്കുന്ന മലയാളികളെ കാണുമ്പോള്‍ വല്ലാത്ത വിങലുകള്‍ അനുഭവപ്പെടുന്നു. കൊച്ചിയിലും പരിസര പ്രദേശങളിലും മാവോയിസ്റ്റുകള്‍ വേരോട്ടം നടത്തി കഴിഞ്ഞു.
കേരളത്തില്‍ മവോയിസ്റ്റുകള്‍ വളരുവാന്‍ സാധ്യമായ എല്ലാ സഹായം ഇവിടെ ലഭിയ്ക്കുമെന്നുറപ്പാണ്‌, കാരണം ഇവിടെ ഇടതുപക്ഷം ഭരണം നടത്തുന്ന ഒരു സംസ്ഥാനമാണ്‌, അതുകൊണ്ട്‌ ദാരിദ്രത്തിന്റെ പേര്‌ പറഞ്ഞു ആളുകളെ സംഘടിപ്പിക്കുവാന്‍ നമ്മുടെ മണ്ണ്‌ വളരെ യോജിച്ചതാണ്‌.
ചൈന ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തികമായും, ആയുധപരമായും സഹായം നല്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട്‌ ഇന്റെലിജെന്‍സ്‌ വിഭാഗം സര്‍ക്കാരിന്‌ നല്‍കുകയുണ്ടായി. വളരെ ബുദ്ധിപൂര്‍വ്വമായ നീക്കത്തില്‍ ചൈന വിജയം നേടിയിരിക്കുയാണ്‌.
നമ്മുടെ സഖാക്കന്‍മാരുടെ ചൈന സ്നേഹം അപകടകരമായി മാറുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌, അമേരിക്കയില്‍നിന്നും ആണവരഹസ്യം വിലയ്ക്ക്‌ വാങുന്നത്` സാമ്രാജ്യത്വം വിലയ്ക്ക് വാങി തലയില്‍ വയ്ക്കുന്നതിന്‌ തുല്യമാണെന്ന ഇടതുപക്ഷവാദം , ഈ വാദത്തെ ചൈനകാരന്റെ വാദവുമായി സാദൃശ്യമുണ്ട്‌ അതു കൊണ്ട്‌. ചൈനയുടെ ചാരന്‍മാര്‍ ഇന്ത്യന്‍ ഇടതുപക്ഷപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതായി നമ്മള്‍ സംശയിക്കണം.
അണുവായുധക്കരാര്‍ ഇടതുപക്ഷ എതിര്‍ക്കുന്നത്‌ ചൈനയ്ക്കുവേണ്ടിയാണന്ന സത്യം നാം മനസ്സിലാക്കി കഴിഞ്ഞതാണ്‌,
ഇന്ത്യയുടെ സാമ്പത്തികരംഗത്തെ കുതിച്ചുചാട്ടം കണ്ട് ഒട്ടും രസിക്കാത്ത ഇടത്തുപക്ഷം ,ഈ മുന്നേറ്റം തങളുടെ ചിലവില്‍ത്തന്നെ വേണമെന്ന ആഗ്രഹവും ടിബറ്റന്‍ പ്രശ്നം ചൈനയുടെ ഭാഗം ശരിവെയ്ക്കുന്ന രീതിയില്‍ പരിഹരിക്കുവാനും, വേണ്ടിയാണ്‌ നമ്മുടെ സഖാക്കള്‍ 'വായ കൊണ്ട്‌ ' പായസം വെയ്ക്കുന്നത്`.
എല്ലാം നല്ല കാര്യങള്‍ക്കും ശകുനമാകുന്ന നമ്മുടെ സഖാക്കള്‍ ആണവക്കരാറിലും, മാവോയിസ്റ്റുകളുടെ കാര്യത്തിലും എടുത്ത തീരുമാനം രാജ്യദ്രോഹപരം തന്നെയാണ്‌. ആണവക്കരാര്‍ നടപ്പിലായാല്‍ അമേരിക്കയിലെ റിയാക്ടര്‍ മുതലാളിമാര്‍ കൊള്ളലാഭം കൊയ്തു തടിച്ചുകൊഴിക്കുമെന്നും, അത്‌ എങനെ സഹിക്കുമെന്നുമാണ്` തൊഴിലാളിവര്‍ഗ്ഗ ഉഡായിപ്പുകളുടെ വാദം. ഇത്ര ബാലിശവും തെറ്റിദ്ധാരണയുമായ വാദം നമ്മുടെ സാഖകളുടെ തലയില്‍ പ്ലാസ്റ്റിക്ക്‌ പൂവാണന്ന കാര്യം വീണ്ടും ഓര്‍മിപ്പിക്കുന്നു.
അരിക്കച്ചവടക്കാരന്‍ ലാഭമുണ്ടാക്കുമെന്ന അസൂയ കാരണം അരിവാങാതെ പട്ടിണി കിടന്നു മരിക്കാം എന്ന്‌ ചിന്തിക്കുന്ന ഒരു രാണ്ടാം കിട തീവ്രവാദികളുടെ അവസ്ഥയാണ്‌ ഇപ്പോള്‍ ഇടതുപക്ഷത്തിനുള്ളത്‌.
സമ്പന്ന രാജ്യത്ത്‌ കൂടുതല്‍കാലം കമ്യൂണിസം നിലനില്‍ക്കില്ല എന്ന സത്യം ചൈനയ്ക്കു അറിയാവുന്നത് കൊണ്ട്‌ ചൈനയുടെ ഏറ്റവും വലിയ ശത്രുവും ഇന്ത്യതന്നെ, ചൈനയില്‍ ജനങളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുമ്പോള്‍ തൊട്ടകലെ ഇന്ത്യയില്‍ ജനങള്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്‌, ചൈനയിലെ ഭരണകൂടത്തിന്‌ ഇന്ത്യ ഭീഷണിയാവുമെന്ന ധാരണ അവിടുത്തെ ഭരണകൂടത്തിനുണ്ട്‌. അത്‌ കൊണ്ട്‌ ഇന്ത്യയിലെ മണ്ണില്‍ തീവ്രവാദം വളര്‍ത്തുക എന്ന ലക്ഷ്യവും അവരുടെ ഹിഡന്‍ അജന്‍ഡയാണ്‌.
ഇടതുപക്ഷം ഒന്നോര്‍ത്താല്‍ നന്ന്‌ "കാറ്ററിയതെ തുപ്പിയാല്‍ ചെവിയറിയാതെ കിട്ടും" (കിട്ടിയിരിക്കും )
.....................................................................................................................
ജയ്‌ ഹിന്ദ്‌

No comments: